വത്തിക്കാൻ ട്രഷർക്കെതിരെയുള്ള ലൈംഗികാരോപണം സത്യമെന്ന് കണ്ടെത്തി; കുറ്റം തെളിഞ്ഞത് രഹസ്യ വിചാരണയിൽ

വത്തിക്കാൻ ട്രഷററും ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശകനുമായ കർദിനാൾ ജോർജ് പെൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തി. മെൽബണിൽ നടന്ന രഹസ്യ വിചാരണയിലാണ് ജോർജ് പെൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
1990 മുതൽ 77 കാരനായ ഓസ്‌ട്രേലിയൻ കർദിനാൾ ജോർജ് പെൽ നടത്തിവരുന്ന പീഡനങ്ങളിലാണ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. ലോകത്തിന്റെ പലയിടങ്ങളിലായി വൈദികർക്കെതിരെ നിരവധി പീഡനപരാതികളാണ് ഉയർന്ന് കേൾക്കുന്നത്. ഇത്തരം പരാതികളിൽ കുറ്റക്കാരനായി കണ്ടെത്തിയ സഭയിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയാണ് ജോർജ് പെൽ.
നവംബർ 2018 മുതലാണ് ജോർജ് പെലിന്റെ രഹസ്യ വിചാരണ ആരംഭിക്കുന്നത്. മെൽബണിലെ പുരാതനമായ സെന്റ് പാട്രിക് കതീഡ്രലിൽ വെച്ചാണ് ജോർജ് പെൽ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് ഇരയായ പുരുഷൻ കോടതി മുമ്പാകെ ബോധിപ്പിച്ചു. ഇരയായ മറ്റൊരു വ്യക്തി എന്നാൽ ലഹരിമരുന്നിന്റെ അമിത ഉപയോഗം കാരണം മരിച്ചിരുന്നു.

St Patrick Cathedral, Melbourne
പലപ്പോഴും മെൽബണിലെ ആർച്ച് ബിഷപ്പായിരുന്ന സമയത്ത് ജോർജ് പെൽ അന്ന് ബാലനായിരുന്ന തന്നെ കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പീഡനത്തിനരയായ വ്യക്തി പറഞ്ഞു.
വത്തിക്കാൻ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ജോർജ് പെല്ലിനെ എല്ലാ അധികാര സ്ഥാനത്തുനിന്നും സഭ നീക്കിയിട്ടുണ്ട്.

Cardinal George Pell
1966 ലാണ് ജോർജ് പെല്ലിന് വൈദിക പട്ടം ലഭിക്കുന്നത്. പിന്നീട് 1996 ൽ മെൽബണിലെ ആർച്ച് ബിഷപ്പായി അധികാരമേറ്റു. 2014 ലാണ് പെല്ലിനെ ഫ്രാൻസിസ് മാർപാപ്പ ട്രഷററായി നിയമിക്കുന്നത്. മാർപാപ്പയുടെ ഒമ്പതംഗ ഉപദേശ സംഘത്തിൽ ഒരാളായി പെല്ലിനെ നിയമിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here