Advertisement

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ

March 24, 2019
Google News 1 minute Read

വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപേ സംഭവം വിവാദമാക്കിയതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ രംഗത്തെത്തി. തന്റെ അറിവിൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ പറഞ്ഞു. വയനാട്ടിൽ മത്സരിക്കണമെന്ന  കെപിസിസി നിർദേശത്തോട് രാഹുൽഗാന്ധി അനുകൂല നിലപാട് എടുത്തതായി അറിയില്ല.

Read Also; വയനാട് സ്ഥാനാര്‍ത്ഥി തീരുമാനം ഇന്നുണ്ടാകില്ല; രാഹുല്‍ ഗാന്ധിയുടെ നിലപാടിന് കാത്ത് കെപിസിസി

ഗ്രൂപ്പ് തർക്കങ്ങൾ ഏറ്റവുമധികം രൂക്ഷമായ സീറ്റാണ് വയനാട്. രാഹുലിനെ ക്ഷണിച്ചത് കോൺഗ്രസുകാരുടെ വികാരമാണ്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം അറിയിച്ചു എന്നുള്ള വ്യാജേന പ്രചാരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും പാടില്ലായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽ രാഹുൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നും പി സി ചാക്കോ പറഞ്ഞു. കേരളത്തിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും സ്ഥാനാർത്ഥിയാകാൻ രാഹുലിന് ക്ഷണമുണ്ട്.

Read Also; രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനുള്ള അവസരം കേരളം അഭിമാനത്തോടെ ഏറ്റെടുക്കുമെന്ന് കോടിയേരി

തമിഴ്‌നാടും കർണാടകയും രാഹുലിന് വേണ്ടി സീറ്റ് ഒഴിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് ഇതേപ്പറ്റി വിവാദങ്ങൾ ഉണ്ടാക്കരുതെന്നും പി സി ചാക്കോ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതിന് സമ്മതം അറിയിച്ചതായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്രനേതൃത്വം വ്യക്തമായ വിശദീകരണം നൽകാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. അതേ സമയം രാഹുൽ കേരളത്തിൽ മത്സരിക്കാനെത്തുന്നതിനെതിരെ സിപിഎം നേതാക്കളും രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here