കുന്നത്തുനാട് നിലം നികത്തല്‍; നിലപാട് കടുപ്പിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍
കുന്നത്തുനാട് നിലം നികത്തലില്‍ നിലപാട് കടുപ്പിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇക്കാര്യത്തില്‍ താനറിയാതെ ഫയല്‍ നീക്കമോ ഉത്തരവുകളോ അരുതെന്ന് റവന്യൂ സെക്രട്ടറിക്ക് മന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പിനെ മറികടന്ന് എജിയോട് നിയമോപദേശം ചോദിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.
കുന്നത്തുനാട് നിലം നികത്തല്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ് . ഇക്കാര്യത്തില്‍ താനറിയാതെ ഫയല്‍ നീക്കമോ ഉത്തരവോ അരുതെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. തന്നെ മറികടന്ന് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കടുത്ത അതൃപ്തിയുണ്ട്.
എജിയുടെ നിയമോപദേശം എന്തായാലും നിലംനികത്തലിന് സാധുത നല്‍കിയ ഉത്തരവ് മരവിപ്പിച്ച നടപടി തുടരും. റവന്യൂ മന്ത്രിയുടെ തീരുമാനത്തിന് നിയമസാധുത ഇല്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. റവന്യൂ മന്ത്രിയെ മറികടന്നുള്ള മുഖ്യമന്ത്രിയുടെ നീക്കത്തില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. റവന്യൂവകുപ്പ് അധികാരം പ്രയോഗിക്കാനാണ് മന്ത്രി ഇ ചന്ദ്രശേഖരന് സിപിഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം .
കുന്നത്തുനാട് നിലം നികത്തല്‍ വിഷയത്തിനു പുറമേ, പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തിലും സിപിഐ തുറന്ന പോരിലാണ്. ഭിന്നത പരിഹരിക്കാന്‍ സിപി എം -സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ വിവാദങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here