തെക്കന്‍ ഫിലിപ്പൈന്‍സിലുണ്ടായ ഭൂചലനത്തില്‍ ഏഴ് മരണം

തെക്കന്‍ ഫിലിപ്പൈന്‍സിലുണ്ടായ ഭൂചലനത്തില്‍ ഏഴ് പേര്‍ മരിച്ചു. 31 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഫിലിപ്പൈന്‍സിലുണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തെക്കന്‍ ഫിലിപ്പൈന്‍സിലുണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനമാണിത്. ഭൂചലനത്തെത്തുടര്‍ന്ന് മൂന്നു നില കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിക്കുകയും മുപ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മിന്റനാവോയിലെ പടട നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ട്രേഡ് ഷോപ്പിങ് സെന്ററാണ് തകര്‍ന്നത്. ഭൂചലനത്തെത്തുടര്‍ന്ന് സമീപ നഗരങ്ങളിലെ വൈദ്യുത സംവിധാനങ്ങള്‍ താറുമാറായി.
കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആറു പേരെ രക്ഷപ്പെടുത്തിയതായി ബ്യൂറോ ഓഫ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 5 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അറിയിച്ച അധികൃതര്‍ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി.
Story Highlights- Earthquake in southern Philippines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here