Advertisement

എംജി സർവകലാശാല മാർക്ക് ദാനം; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി

December 28, 2019
Google News 0 minutes Read

എംജി സർവകലാശാല മാർക്ക് ദാനം റദ്ദാക്കിയതിൽ പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ജോയിന്റ് രജിസ്ട്രാർ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റിയും, രണ്ട് പേരെ സസ്‌പെൻഡ് ചെയ്തും സർവകലാശാല ഉത്തരവിറക്കി. മോഡറേഷന്റെ ഗുണം ലഭിക്കാത്ത വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ സംഭവത്തിലാണ് നടപടി. മാർക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവർണർക്ക് നൽകിയ വിശദീകരണം പിൻവലിക്കും.

മാർക്ക് ദാനം പിൻവലിച്ചത് ചട്ടവിരുദ്ധമായാണെന്ന് കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന സർവകലാശാലയുടെ കുറ്റസമ്മതം. മോഡറേഷന്റെ ഗുണഫലം നേടി വിജയിച്ചത് 118 വിദ്യാർത്ഥികൾ ആണെന്നാണ് സർവകലാശാല റിപ്പോർട്ട് നൽകിയത്. ഇവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി സർവകലാശാല ഉത്തരവും ഇറക്കി. എന്നാൽ 116 പേർ മാത്രമാണ് മാർക്ക് ദാനത്തിലൂടെ ജയിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ക്രമവിരുദ്ധമായി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ജോയിന്റ് രജിസ്ട്രാർ ആഷിക് എം.എം, ഡെപ്യു. രജിസ്ട്രാർ നസീമ ബീവി, അസി. രജിസ്ട്രാർ പി പത്മകുമാർ എന്നിവരെ സ്ഥലം മാറ്റി. സെക്ഷൻ ഓഫീസർമാരായ അനന്തകൃഷ്ണൻ, ബെന്നി കുര്യാക്കോസ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. വീഴ്ച പറ്റിയെന്ന് ബോധ്യമായതോടെ മാർക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവർണർക്ക് നൽകിയ വിശദീകരണവും സർവകലാശാല പിൻവലിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ജനുവരി നാലിനകം റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here