Advertisement

ജാംകരന്‍ മസ്ജിദിന് മുകളില്‍ ചെങ്കൊടി; അമേരിക്ക-ഇറാന്‍ സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക്

January 5, 2020
Google News 1 minute Read

അമേരിക്ക-ഇറാന്‍ സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ യുദ്ധസൂചകമായ ചുവപ്പു കൊടി ഉയര്‍ന്നു. ചടുലമായ നീക്കങ്ങളാണ് ഇറാനും അമേരിക്കയും മേഖലയില്‍ നടത്തികൊണ്ടിരിക്കുന്നത്.

ഇറാനിലെ വിശുദ്ധ നഗരമായ ക്യോം ജാംകരന്‍ മസ്ജിദിന് മുകളില്‍ ചെങ്കൊടി ഉയര്‍ന്നു. ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തിന് പ്രതികാരം ചെയ്യാനുള്ള ആഹ്വാനമാണ് ഈ ചെങ്കൊടി. ചരിത്രത്തില്‍ ആദ്യമായാണ് ജാംകരന്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയരുന്നത്.

ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള തിരിച്ചടി സൈനികമായി തന്നെ നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വിലയിരുത്തല്‍. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വെച്ചാണു സുലൈമാനി കൊല്ലപ്പെട്ടതെന്നതിനാല്‍ പ്രതികാരം ഇറാഖില്‍ തന്നെ കൊടുക്കാനാവും കൂടുതല്‍ സാധ്യത. അതേസമയം, നേരിട്ടുള്ള സൈനികാക്രമണം കൂടുതല്‍ ശക്തമായ പ്രത്യാക്രമണത്തിനു വഴിതെളിക്കുമെന്നിനാല്‍, ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ചായിരിക്കും പ്രഹരം. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ ചെറുതും വലുതുമായ സൈനികത്താവളങ്ങളോ സൈനിക സാന്നിധ്യമോ ഉണ്ട്. ഇവയില്‍ ഏതും ആക്രമിക്കപ്പെടാം. ഇറാന്റെ ആക്രമണ ഭീഷണി നേരിടാന്‍ മൂവായിരം സൈനികരെ അധികമായി ഗള്‍ഫ് മേഖലയില്‍ ഇതിനോടകം അമേരിക്ക വിന്യസിച്ചു. ഇറാന്റെ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടായാല്‍ ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ അടക്കം 52 കേന്ദ്രങ്ങളില്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി മേഖലയിലെ പിരിമുരുക്കത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, സൗദി, അബുദാബി കിരീടാവകാശികളുമായി നിലവിലെ സാഹചര്യങ്ങള്‍ ഫോണില്‍ ചര്‍ച്ച ചെയ്തു.

Story Highlights- US-Iran conflict, war situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here