Advertisement

പട്ടയ വിതരണത്തിന് തുരങ്കം വയ്ക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി: മന്ത്രി ഇ ചന്ദ്രശേഖരൻ

January 27, 2020
Google News 1 minute Read

റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ ചന്ദ്രശേഖരൻ. പട്ടയത്തിനുള്ള നിരവധി അപേക്ഷകൾ കാലങ്ങളോളം പരിഗണിക്കപ്പെടാതെ കിടക്കുന്നതാണ് മന്ത്രി ചൊടിപ്പിച്ചത്. ചില ഉദ്യോഗസ്ഥർ സർക്കാർ നടപടികൾ അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. ഭൂമി അളന്നു കൊടുക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥർ സ്വയം നിയമനിർമാണ സഭ ആകേണ്ടതില്ലെന്നും സ്വന്തം താത്പര്യം നോക്കി പട്ടയം കൊടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അതിന് സർക്കാരിന്റെ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്.

Read Also: ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ്

അപേക്ഷകന്റെ മാതാപിതാക്കളുടെ ഭൂമി അന്വേഷിച്ച് ഉദ്യോഗസ്ഥർ പോകേണ്ടതില്ല. അർഹതയുള്ളവർക്ക് ഭൂമി ലഭിക്കണം. ഭൂമിയുടെ ജന്മിയെ അന്വേഷിച്ച് പോകേണ്ടതില്ല. ജന്മിമാരുടെ കാലം കേരളത്തിൽ അവസാനിച്ചതാണെന്നും പട്ടയത്തിന് ഇടങ്കോലിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി താക്കീത് നൽകി.

ഭൂമിക്കുള്ള അപേക്ഷയുമായി എത്തുന്ന സാധാരണക്കാരോട് നീതിപൂർവം പെരുമാറണം. സൂര്യന് കീഴിലുള്ള എല്ലാം താൻ വിചാരിച്ചാൽ മാത്രമേ നടക്കൂ എന്ന നിലപാട് ഉദ്യോസ്ഥർ മാറ്റണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ശമ്പളം പറ്റുന്നവരാണ്. കാലാവധിയുടെ കാര്യത്തിൽ മാത്രമാണ് പ്രശ്നം. മന്ത്രിമാർ വരും പോകും എന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ഇവരെല്ലാം അനുഭവിക്കുമെന്നും മന്ത്രി കാസർഗോഡ് ജില്ലാതല പട്ടയ മേളയിൽ പറഞ്ഞു.

 

e chadnrasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here