തിരുവനന്തപുരത്ത് പണിമുടക്ക് അനുകൂലികൾ കെഎസ്ആർടിസി ബസ് ജീവനക്കാരെ മർദിച്ചു; കണ്ടക്ടറുടെ ദേഹത്ത് തുപ്പി
തിരുവനന്തപുരം വെമ്പായത്ത് പണിമുടക്ക് അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞു. പാപ്പനംകോട് കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മർദനമേറ്റു. കണ്ടക്ടറുടെ ദേഹത്ത് സമരാനുകൂലികൾ തുപ്പി. കളിയിക്കാവിളയിലേക്ക് പോയ ബസ്സ് ജീവനക്കാർക്കാണ് ക്രൂരമായ മർദനമേറ്റത്. ( protestors spit on ksrtc employee )
‘ക്യാൻസർ പേഷ്യന്റ് ഉൾപ്പെടെയുള്ളവരുമായാണ് ബസ് പോയത്. ആർസിസിയിൽ നിന്ന് ചികിത്സയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് പോകേണ്ട കുട്ടിയുൾപ്പെടെയുള്ള രോഗികളുമായാണ് ബസ് പോയത്. കളിയിക്കാവിള വരെ അവരെ എത്തിക്കാമെന്നാണ് വിചാരിച്ചത്. സമരക്കാർ വന്ന് ഡോർ തുറന്ന് എന്നെ കുറേ ഉപദ്രവിച്ചു. ബെൽറ്റ് പിടിച്ച് വലിച്ച് താഴെയിടാൻ നോക്കി. ഞാൻ താഴെ വീണിരുന്നുവെങ്കിൽ എന്റെ കുടുംബത്തിന് എന്നെ നഷ്ടപ്പെട്ടേനെ’- കെഎസ്ആർടിസി ജീവനക്കാരൻ പറയുന്നു.
അപകടത്തിൽ കണ്ടക്ടറുടേയും ഡ്രൈവറുടെയും കൈയ്ക്കും കാലിനും പരുക്കേറ്റു. സമരാനുകൂലികൾ അസഭ്യം പറയുകയും കൊടികെട്ടിയ വടികൊണ്ട് അടിക്കുകയും ചെയ്തുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
Read Also : സൈക്കിൾ ബൈക്കിൽ തട്ടി, പാഞ്ഞെത്തിയ കെഎസ്ആർടിസി ബസിന് ഇടയിലൂടെ മറുവശത്തേക്ക്; അത്ഭുത രക്ഷപെടൽ വീഡിയോ
സംസ്ഥാന സർക്കാർ ഇന്നലെ വൈകീട്ടോടെയാണ് പണിമുടക്കിൽ ഡയസ്‌നോൺ പ്രഖ്യാപിച്ചത്. പണിമുടക്കുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡയസ്‌നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൈമാറി. അതിന് ശേഷമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
Story Highlights: protestors spit on ksrtc employee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here