എന്നെ എന്നും ചേർത്തു നിർത്തിയ ചാനലാണ് ഫ്ലവേഴ്‌സ്’; ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്
ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്. തന്നെ എക്കാലത്തും ചേർത്ത് നിർത്തിയ ചാനലാണ് ഫ്ലവേഴ്‌സെന്ന് ഇന്ദ്രൻസ് പറഞ്ഞു. ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് വൈകിട്ട് തിരുവനന്തപുരം കവടിയാറിലെ ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ വച്ചാണ് പുരസ്കാര ചടങ്ങ് നടന്നത്. ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ.
വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. സിനിമാ താരം ഇന്ദ്രൻസ്, ഫുട്ബോൾ താരം വി.പി സുഹൈർ, ഫാദർ ഡേവിസ് ചിറമ്മേൽ, കഥാകൃത്ത് ബെന്യാമിൻ, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർക്കാണ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം.
Read Also : ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ വിതരണം ചെയ്തു
ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ചടങ്ങിൽ പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസാരിച്ചു. പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ടെലിവിഷൻ സ്ഥാപനമാണ് ട്വന്റിഫോറെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് വിലക്കയറ്റത്തിൻ്റെ നാളുകളാണ്. 2008 മുതലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണ് വിലക്കയറ്റം രൂക്ഷമാകുന്നത്. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ വരണം. അതിനായി പരമാവധി എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Indrans receives twenty four Icon of the Year award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here