തീരാദുരിതത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍: അവഗണനയുടെ നേര്‍ചിത്രമായി അതുല്യയുടെ ജീവിതം
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍പ്പെട്ട് ജീവന്റെ നൂല്‍പ്പാലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഇരകള്‍ക്ക് അര്‍ഹതപ്പെട്ട നീതി ഇനിയും ഏറെ അകലെയാണ്. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല എന്നിരിക്കെ ലിസ്റ്റിന് പുറത്ത് അവഗണിക്കപ്പെട്ട നിരവധി ജീവിതങ്ങളാണുള്ളത്. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പര ‘ആരുമില്ലാത്തവര്‍’ തുടരുന്നു.(story of endosulfan victims)
രവീന്ദ്രന്‍-ചിത്ര ദമ്പതികളുടെ മൂത്ത മകളാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരയായ അതുല്യ. പ്രായം വെറും 12 വയസ് മാത്രം. രണ്ട് തവണ ക്യാമ്പില്‍ പങ്കെടുത്തിട്ടും അതുല്യയെ നഷ്ടപരിഹാരം ലഭിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന മാത്രം. എഴുന്നേല്‍ക്കാനോ കട്ടിലില്‍ തിരിഞ്ഞുകിടക്കാനോ പോലും ഈ കുഞ്ഞിന് കഴിയില്ല.
തങ്ങളറിയാത്ത തെറ്റിന് കൊടിയ ശിക്ഷ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന അതുല്യയെ പോലുള്ള കുഞ്ഞുമക്കള്‍ ഓരോ അമ്മമാരുടെയും നീറ്റലാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ എണ്ണം ജില്ലയില്‍ കൂടിവരികയാണ്.
Read Also: എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ കുഞ്ഞിന്റെ മരണം: ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് ദയാ ബായ്
അതുല്യയുടെ ബംഗളൂരുവിലെ ചികിത്സയ്ക്കായി ഇതുവരെ ലക്ഷങ്ങളാണ് ചിലവായത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായി കണ്ടെത്തിയത് 6725 പേരെയാണ്. മൂവായിരത്തോളം പേര്‍ക്ക് മാത്രമാണ് ഇതുവരെ കോടതി ഉത്തരവ് പ്രകാരം ഭാഗികമായോ പൂര്‍ണമായോ നഷ്ടപരിഹാരം കിട്ടിയത്. 3260 പേര്‍ക്ക് ഇനി സര്‍ക്കാര്‍ ധനസഹായം ലിസ്റ്റ് പ്രകാരം ലഭിക്കാനുണ്ട്. അതുല്യയെ പോലെ അവഗണിക്കപ്പെട്ട അരജീവിതങ്ങള്‍ നൂറുകണക്കിനാണ്..ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
Story Highlights: story of endosulfan victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here