Advertisement

ശ്രീലങ്കയിലെ ക്രിസ്ത്യാനികളെക്കുറിച്ച് പറയും, മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയോ? ഊതിക്കൊണ്ട് കഴുത്തറക്കുകയാണ്: മെത്രാപ്പൊലീത്ത

December 24, 2024
Google News 2 minutes Read
orthodox church criticism against sangh parivar

ക്രൈസ്തവരോടുള്ള സംഘപരിവാറിന്റേയും ബിജെപിയുടേയും സമീപനത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലിത്തിയോസ്. ഒരു വശത്ത് ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കാനും മറുവശത്ത് പ്രാദേശിക തലത്തില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുമാണ് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ രാീഷ്ട്രീയതത്വസംഹിത ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിചാരധാരയില്‍ പറഞ്ഞിരിക്കുന്നത് നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. ഊതിക്കൊണ്ട് കഴുത്തറുക്കുക എന്ന ശൈലി പോലെയാണ് സംഘപരിവാറിന്റെ സമീപനമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (orthodox church criticism against sangh parivar)

ജര്‍മനിയിലേയും ശ്രീലങ്കയിലേയും ക്രിസ്ത്യാനികളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് യുഹാനോസ് മെലെത്തിയോസ് ചോദിച്ചു. മെത്രാന്മാരെ ആദരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഈ ഇരട്ടത്താപ്പ് സഭകളിലെ ഉന്നതര്‍ക്ക് മനസിലാകാത്തതുകൊണ്ടല്ല. തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അവര്‍ നോക്കുന്നത്. ജൂതരെ കൊന്നടുക്കിയപ്പോള്‍ ഞങ്ങളെല്ലാം ഹിറ്റ്‌ലര്‍ക്കൊപ്പമായിരുന്നല്ലോ എന്നും യുഹാനോസ് മെലെത്തിയോസ് ചോദിച്ചു. ഈ ഇരട്ടത്താപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയോട് തുറന്ന് സംസാരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലാതെയുള്ളതെല്ലാം നാടകമായോ തമാശയായോ കാണാനേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഇവിടെ പുല്‍ക്കൂട് തകര്‍ക്കും അവിടെ മെത്രാന്മാരെ ആദരിക്കും’ സംഘപരിവാര്‍ സമീപനത്തില്‍ അമര്‍ഷമറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

വിഎച്ച്വപി ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് പിന്നാലെയാണ് ട്വന്റിഫോറിലൂടെ അദ്ദേഹം ബിജെപിയേയും സംഘപരിവാറിനേയും പ്രധാനമന്ത്രിയേയും നേരിട്ട് വിമര്‍ശിച്ചത്. ഡല്‍ഹിയില്‍ മെത്രാനാമാരെ ആദരിക്കുകയും പുല്‍ക്കൂട് വന്ദിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു.

ഇന്നലെയാണ് ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. ഇന്നലെ തത്തമംഗലത്ത് സ്‌കൂളിലെ പുല്‍ക്കൂട് വിഎച്ച് പി തകര്‍ക്കുകയും ചെയ്തിരുന്നു. സംഘപരിവാര്‍ സമീപനങ്ങളിലെ ഈ വൈരുധ്യം സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭകളില്‍ വിയോജിപ്പുണ്ടാക്കിയെന്നതിന്റെ തെളിവാണ് മെത്രാപ്പൊലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. അജ്ഞാതര്‍ തകര്‍ത്ത സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞതിലും തത്തമംഗലത്ത് പുല്‍ക്കൂട് തകര്‍ത്തതിലും പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് ഡിവൈഎഫ്‌ഐയുടെ സൗഹൃദ കാരള്‍ സംഘടിപ്പിക്കും.

Story Highlights : orthodox church criticism against sangh parivar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here