ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മെയ് മൂന്നിന്

ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മെയ് മൂന്നിന് . ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇവോ മൊറള്‍സ് രാജിവച്ച സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്. ബൊളീവിയന്‍ ഇലക്ഷന്‍ ട്രിബ്യൂണലാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പൂര്‍ണ തെരഞ്ഞെടുപ്പ് കലണ്ടര്‍ പുറത്തിറക്കുമെന്ന് ട്രിബ്യൂണല്‍ വൈസ് പ്രസിഡന്റ് ഓസ്‌കാര്‍ ഹസ്സെന്റുഫെല്‍ പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുമെന്നും ഓസ്‌കാര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം ഘട്ടവും വോട്ടെടുപ്പ് നടക്കും.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് പ്രസിഡന്റ് ഇവോ മൊറാള്‍സ് രാജിവച്ചത്. തുര്‍ന്ന് ജീനൈന്‍ അനെസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. മൊറാള്‍സിന്റെ മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസം പാര്‍ട്ടിയും റവല്യൂഷനറി നാഷണിലിസ്റ്റ് മൂവ്‌മെന്റും തമ്മിലാണ് പ്രധാന മത്സരം. വലതുപക്ഷ വാദിയും പ്രതിപക്ഷനേതാവുമായ ലൂയിസ് ഫെര്‍ണാണ്ടോ കാമാച്ചോയാണ് റവല്യൂഷനറി നാഷണിലിസ്റ്റ് മൂവ്‌മെന്റിനെ നയിക്കുകയാണ്. മൊറാള്‍സ് നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതല വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ജനുവരി 19ന് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here