2022-23 ബജറ്റ്; പകർപ്പുകൾ പാർലമെന്റിൽ എത്തിച്ചു
2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചു. വൻ സുരക്ഷയിലാണ് പകർപ്പുകൾ പാർലമെന്റിലെത്തിച്ചത്. നേരത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന ബിസിനസ് ഉപദേശക സമിതി യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പേപ്പർ രഹിത കേന്ദ്ര ബജറ്റും സാമ്പത്തിക സർവേയും അവതരിപ്പിക്കുന്നതിനെ എതിർത്തിരുന്നു.
ഇൻറർനെറ്റിൽ നിന്ന് എല്ലാ രേഖകളും ഡൗൺലോഡ് ചെയ്യാനും വായിക്കാനും പ്രതികരണങ്ങൾക്കായി സമയബന്ധിതമായി പ്രോസസ്സ് ചെയ്യാനും കഴിയില്ലെന്ന് ലോക്‌സഭാ നേതാക്കൾ സ്പീക്കർ വഴി സർക്കാരിനെ അറിയിച്ചതായി വൃത്തങ്ങൾ പറയുന്നു. കോൺഗ്രസിന് വേണ്ടി അധിർ രഞ്ജൻ ചൗധരി, ടിഎംസിയിൽ നിന്ന് സുദീപ് ബന്ദ്യോപാധ്യായ, ശിവസേനയിൽ നിന്ന് വിനായക് റാവത്ത്, എൻസിപിയുടെ സുപ്രിയ സുലെ എന്നിവരായിരുന്നു വിഷയം ഉന്നയിച്ചത്.
പ്രതിപക്ഷ എംപിമാരുടെ ആശങ്ക പരിഹരിക്കാൻ എന്തുചെയ്യാനാകുമെന്ന് ലോക്‌സഭാ സ്പീക്കർ സർക്കാരിനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ആശങ്കകൾ പരിഹരിക്കാൻ ശ്രദ്ധിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി യോഗത്തിൽ പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ന് കേന്ദ്ര ബജറ്റ്. നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതിക്ഷയിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിയ്ക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന കേന്ദ്ര ബാങ്കുകളുടെ വിപണിയില്‍നിന്നുള്ള പണം പിന്‍വലിക്കല്‍ തുടങ്ങിയവയെ ഇതിനായ് ആശ്രയിക്കുന്നതാകും അതുകൊണ്ട് തന്നെ ബജറ്റ് സമീപനം. കൊവിഡ്പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മടങ്ങിയെത്തിയെന്ന നിഗമനം അടിസ്ഥാനമാക്കിയായിരിയ്ക്കും പുതിയ നിർദ്ദേശങ്ങൾ ബജറ്റ് മുന്നോട്ട് വയ്ക്കുക.
Story Highlights : physical-copies-of-budget-arrive-at-parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here