സ്‌പൈസ് ജെറ്റ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു

സ്‌പൈസ് ജെറ്റ് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഇരുപതിന് സര്‍വീസ് ആരംഭിക്കും. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചതിനു ശേഷം ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്.
Read Also: ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; 42 ജവാന്‍മാര്‍ക്ക് വീരമൃത്യു
ഏപ്രില്‍ ഇരുപതിനാണ് ബജറ്റ് എയര്‍ലൈന്‍ ആയ സ്‌പൈസ് ജെറ്റ് കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചതിനു ശേഷം ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്.
സൗദി എയര്‍ലൈന്‍സ് നേരത്തെ ഈ സെക്ടറില്‍ നേരിട്ട് സര്‍വീസ് ആരംഭിച്ചിരുന്നു. ബോയിംഗ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനമാണ് ആണ് സ്‌പൈസ്‌ജെറ്റ് സര്‍വീസിനു ഉപയോഗിക്കുക. 189 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ഏതാണ്ട് നൂറ്റി എഴുപത്തിരണ്ട് ഡോളറും, കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് ഏതാണ്ട് നൂറ്റി എണ്‍പത്തിയൊമ്പത് ഡോളറും നിരക്കാണ് ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 5:35 ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35 ന് ജിദ്ദയില്‍ എത്തും. തിരിച്ചു രാവിലെ 9:45 ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6:05ന് കരിപ്പൂരില്‍ എത്തും. നിരന്തരമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും എയര്‍ഇന്ത്യ ഇതുവരെ കരിപ്പൂര്‍ജിദ്ദ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here